Friday, August 31, 2007

ഇപ്പോളിങ്ങനെയാണു...

പ്രണയം...
വായിച്ചിട്ടൊളിച്ചു വെക്കുന്ന...ഒരശ്ലീല പുസ്തകം..

സൌഹൃദം.......
വഴി തെറ്റിയ കണക്കുകളും വട്ടപൂജ്യങ്ങളും മാത്രമുള്ളോരു കണക്കു പുസ്തകം...

ദാബത്യം.....
ഒഴിഞ്ഞ ഏടുകളൊട്ടുമില്ലാത്ത പരാതി പുസ്തകം....

ജോലി....
പുറം ചട്ട കീറി വികൃതമായിട്ടും ഉപേക്ഷിക്കാത്ത പരിശുദ്ധ പുസ്തകം...

വര്‍ഷങ്ങളോളം മഴ കാണാതിരുന്നാല്‍...
തളിര്‍ക്കാന്‍ മറ്ക്കുമായിരിക്കും, മരങ്ങള്‍!

Friday, March 30, 2007

നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..

പണ്ട്, വേനലവധിക്കലത്തു, അല്ലെങ്കില്‍ അവസരം കിട്ടുബോളെല്ലം പല തരത്തിലുള്ള കളികള്‍ ഉണ്ടായിരുന്നു...ഈയിടെ, വെറുതെ ആലോചിച്ചുനോക്കിയപ്പൊള്‍, പലതും ഓര്‍മ്മയില്‍ ഇല്ല, ഓര്‍മ്മയുള്ളത് എങ്ങനെ കളിക്കുമെന്നും അറിയില്ല.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു പറയുന്നതു വെറുതേയല്ല!
ഓര്‍മ്മയില്‍ വന്ന ചില പേരുകള്‍ എഴുതട്ടെ, ഒരു കൌതുകത്തിനപ്പുറം, ചിലര്‍ക്കെങ്കിലും, പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി വീണ്ടും ഒന്നു തുറന്നു നോക്കിയ സുഖം കിട്ടും.
ഉപ്പും പക്ഷി
കൊച്ചംകുത്തിക്കളി
കുട്ടിയും കോലും
ഒളിച്ചുകളി
നൂറാംകോല്
അത്തള പിത്തള (തവളാച്ചി)
ഗോട്ടി കളി
കണ്ണുപൊത്തിക്കളി - അച്ചുട്ടി (അച്ചു തൊട്ടെയ്?)
പുള്ളിക്കുത്തു (പൂഴിമണ്ണു കൊണ്ടു ചെറിയ ചെറിയ പുള്ളികളുണ്ടാക്കി ഒളിപ്പിച്ചു വെക്കും, മറ്റുള്ളോര്‍ അതു കണ്ടുപിടിക്കണം - അടുപ്പിലൊക്കെ പുള്ളികുത്തി അടികൊണ്ടതു എനിക്കു മാത്രല്ലല്ലൊ.)
തായം കളി
ഈശക്കൊട്ടരം (കാശ്, കവ്ടി, ഇന്ദ്രു, ശത്രു, തേന്‍, പാല്‍, പഴം...ഓരൊ വിരലുകളിലും തൊട്ടു വിളിചു...അവസാനം വഴക്കില്‍ അവസാനിക്കുന്ന ഒരു രാത്രികാല വിനോദം..ആരു ഓര്‍ക്കുന്നിതൊക്കെ?)
കബടി (ആണ്‍കുട്ടികളുടെ കളിയാണെങ്കിലും , പ്രലോഭിപിച്ചു പീഡിപ്പിക്കന്‍, പെണ്‍കുട്ടികളെയും ചേര്‍ക്കും, പെണ്‍കുട്ടികളുടെ എതിര്‍ പക്ഷത്താവനാ എല്ലര്‍ക്കും ഇഷ്ട്ടംന്നു മാത്രം...)
കൊത്തങ്കല്ലു (ഫെമിനിസ്റ്റ് കളി)
പകിട കളി (എം.ടി കഥകളിലെ അത്ര രാജകീയമായിട്ടല്ലെങ്കിലും, ഞങ്ങളും കളിക്കാറുണ്ടു)
നാരങ്ങാപ്പാലു, ചൂണ്ടക്കു രണ്ടു...ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..
പൂ പറിക്കാന്‍ പോരണൊ, പോരണബടി രാവിലെ...

ഇത്രയൊക്കെയെ ഓര്‍മ വരുന്നുള്ളൂ.. ഈ കളികളുടെ കൂടെ എന്തൊക്കെ ഓര്‍മ്മകള്‍...ഓര്‍ത്തു നോക്കു...ഓര്‍ത്തുനോക്കു... നിങ്ങള്‍ക്കും പഴയ നാട്ടുവഴികളിലൂടെ, വയല്‍ വരബിലൂടെ...ഒക്കെ നടക്കാം...
(തൃശ്ശൂരു ഭാഗത്തുള്ള കളികളാണിതൊക്കെ, കേരളത്തിന്റെ നാനാ ഭാഗത്തും പല പേരിലും പലകളികളും ഉണ്ടാവാം..).

ഇടക്കൊക്കെ, ജീവിത യാന്ത്രികതയില്‍ നിന്നു ദിശമാറി നമ്മുടെ പഴയ ഊടുവഴികളിലൂടെ നടക്കാം , മനസ്സു കൊണ്ടെങ്കിലും!..

കുപ്പിവളയിട്ട പാവാടക്കരി ഓട്ടുമൊന്തയില്‍ പാലുമായി, പരിഭ്രമത്തോടെ വേഗത്തില്‍ കടന്നു പോകില്ല..., തലയിലെ കുട്ടയില്‍ മീനുമായി, അതി വേഗത്തില്‍, താളത്തില്‍, ചാള പൂഒയ്..എന്നും കൂവി നടന്നുപോകുന്ന ആരെയും കാണില്ല...

പീച്ചന്‍ ജോണിയുടെ കടയിലെ കപ്പിലണ്ടിമുട്ടയി, എണ്ണക്കരന്‍ തോമയുടെ ഇംഗ്ലണ്ടു റാലി സൈക്കിള്‍, പപ്പടക്കാരന്‍ ഗോപി, നായാടി വാസു, എപ്പൊളും ഇളനീരിന്റെ മണമുള്ള തെങ്ങു കയറ്റക്കാരന്‍ കുമാരന്‍...ഇവരില്‍ പലരും ഇന്നില്ല, അല്ലെങ്കില്‍ ഉള്ളവരൊന്നും പണ്ടുള്ള പോലെ ഇല്ല...ഇനി അതൊന്നും ഒരിക്കലും ഉണ്ടാവില്ല, എന്നാലും മനസ്സില്‍ ഓര്‍മ്മകളെ കെടാതെ സൂക്ഷിക്കാം...

Friday, February 16, 2007

അല്‍-അരീന്‍, ഇതൊക്കെയാ ഞാന്‍ അവിടെ കണ്ടതു!

ഇതിനൊക്കെ ഞാന്‍ അടിക്കുറിപ്പെഴുതിയാല്‍ അടി കിട്ടും!
തീറ്റ റപ്പായിടെ ഓട്ടം കണ്ടാ..അപ്പുറത്തു എന്റെ മോളാ, ഒരു തുണ്ടം ചിപ്സും പിടിച്‌..

ഒരു ശങ്കരാടി ഛായ ഇല്ലെ ഈ പഹയന്ന്?

അല്‍-അരീന്‍ , ബഹറൈന്‍!


ഞങ്ങളുടെ ബഹറൈനിലും ഉണ്ടു ഇമ്മാതിരി സ്ത്ഥലങ്ങള്‍

Tuesday, February 13, 2007

പ്രണയിക്കാനും ഒരു ദിവസം

അവള്‍:-
ഒരു മെഴുകുതിരിയായി സ്വയം എരിഞ്ഞു നിനക്കു വെളിച്ചം തരാനൊന്നും എനിക്കു വയ്യ..

അവന്:-
വേണ്ട.. ഞാന്‍ കത്തിക്കൊണ്ടിരിക്കുന്നതും ഉരുകി ഒലിക്കുന്നതും നിനക്കു വേണ്ടിയല്ലെ?

അവള്‍:-
പ്രിയനെ, നിന്റെ അത്മാവിന്റെ മെഴുകുതിരിവെട്ടത്തില്‍ ഞാനിന്നു അത്താഴമുണ്ണാം..

റോസാപൂക്കള്‍, ചോക്ലേറ്റുകള്‍, ആശംസാ കാര്‍ഡുകള്‍....
പ്രണയിനികളുടെ ദിവസം.....റോസാ ദളങ്ങള്‍ക്കു മീതെ കിടന്നവര്‍ ചോക്ലേറ്റു നുണയുബൊള്‍.. ആശംസാ കാര്‍ഡ്‌ മേല്‍ വിലാസം ഇല്ലാതെ അടിവസ്ത്രങ്ങള്‍ക്കു മീതെ കിടക്കുകയായിരുന്നു...

Monday, February 12, 2007

കണ്ടവരുണ്ടൊ?


1982 - ല്‍ നിര്‍ത്തി പോയതാ, ഉടമ, ഇതുവരെ തിരിച്ചു വന്നിട്ടില്ല!!